Friday, August 22, 2008

'ഹോട്ടല്‍ റു വാണ്ട'

കേരളത്തിലെ മലയാളികള്‍ക്ക് ഒന്നിനെയും പറ്റി പറയാന്‍ യാതൊരു അവകാശവുമില്ലെന്നു ഞാന്‍ വിചാരിക്കുന്നു. സ്വന്തം കാര്യം, തന്റെ മിടുക്ക്, ഭാഗ്യം, കുട്ടികള്‍ , പ്രോപ്പര്‍ട്ടി എന്നല്ലാതെ വേറിട്ടോ രു കാഴ്ചപ്പാടു വച്ചു പുലര്‍ത്തുന്ന അധികമാരെയും കണ്ടതായി ഞാന്‍ ഓര്‍ക്കുന്നില്ല. ബന്ധുക്കള്‍ , പരിചയക്കാര്‍ , രോഗികള്‍ , സൈക്കോളജി, മാധ്യമങ്ങളിലൂടെയു ള്ള അറിവ് എന്നിവ വച്ചാണു ഞാന്‍ ഈ കാച്ചു കാച്ചുന്നത്. ഹോട്ടല്‍ റുവാണ്ട എന്ന സിനിമ കണ്ടു കഴിഞ്ഞതിനു ശേഷമാണു ഇക്കണക്കിനുള്ള ചിന്ത എനിക്കു വന്നതു തന്നെ.

അയല്‍‌വക്കക്കാരന്റെ കാര്യങ്ങളിലു ള്ള ഉല്‍ക്കണ്ഠ‍, ഇന്റലക്‌ച്വല്‍ മാസ്റ്റര്‍ബേഷന്‍ , മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ക മ്മ്യൂ ണിസം പഠിപ്പിക്കല്‍ , അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചുള്ള ഉപന്യാസരചന ഇവയൊക്കെയാണു നമ്മള്‍ നേരി ടുന്ന ദൈനംദിന കലാമിറ്റികള്‍ . അല്ലാതെ, അതി ശൈത്യം, വരള്‍ച്ച, സിവില്‍ വാര്‍ , ലാവ, ജെനസൈഡ്, പട്ടിണി, പട്ടാള ഭരണം, ഭൂകമ്പം എന്നിവ അനുഭവിക്കുന്നതു പോകട്ടെ, ഒന്നു ചിന്തിച്ചു ബോധ്യ പ്പെടാന്‍
പോലും പ്രാപ്തി ഉള്ളവര്‍ എത്രപേരുണ്ടെന്നു ഊഹം കൊണ്ടു തന്നെ മനസ്സിലാക്കാവുന്നതേ ഉള്ളൂ. സുനാമി വന്നിട്ടും ഫണ്ടു വകമാറ്റമെന്ന എക്കണോമി ക്സ്‌ അല്ലാതെ മലയാളി വേറെയൊന്നും പഠിച്ചതുമില്ല.

ഉറക്കം വരാത്ത പ്പോഴാണു സിനിമ കാണല്‍ എന്നു മുമ്പു പറഞ്ഞെ ങ്കിലും ചില സിനിമകള്‍ കണ്ട്‌ എനിക്കു്‌ ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്‌. അങ്ങനെയുള്ള ഒരനുഭവമാണു ഹോട്ടല്‍ റുവാണ്ട.

1994ല്‍ , ടോട്സി വംശജരായ എട്ടു ലക്ഷ ത്തോളം പേരെ ഹുടു വംശജര്‍ കൊന്നൊടുക്കുന്നതിനിടെ ഒരു ഹോട്ടല്‍ മാനേജര്‍ തന്റെ കുടുംബത്തോടൊപ്പം ആയിരത്തോളമാള്‍ക്കാരെ രക്ഷപ്പെടുത്തുന്നതിന്റെ കഥയാണിത്. ഒപ്പം, അമേരിക്കയും യൂറോപ്പും ജെനസൈഡ് നടക്കുമ്പോള്‍
എത്ര നിസ്സംഗവും, ഐക്യരാഷ്ട്ര സഭയുടെ സമാധാനസേന എത്രമാത്രം നിരര്‍ഥകവും, ആയിരുന്നെന്നുവെന്നും സിനിമ നമുക്കു കാണിച്ചു തരും .

കഥാസാരം കഠോരമായിപ്പോയെങ്കിലും, കഥാസന്ദര്‍ഭം നമ്മുടെ മനസ്സിനെ ഉലയ്ക്കുമെന്ന് തീര്‍ച്ച. മാനേജരും ഭാര്യയും കുട്ടികളും അഭയാര്‍ത്ഥികളും ജെനസൈഡും യഥാര്‍ത്ഥ സംഭവങ്ങള്‍ തന്നെയാണ്‌. അതിരാവിലെ, ഇരുട്ടില്‍ , പുഴയോരത്തു കൂടെ വാനില്‍ ‍യാത്ര ചെയ്യവേ, റോഡില്‍ കുഴികളും കൂനകളും കാരണമെന്ന പോലെ വണ്ടി കുലുങ്ങിക്കുലുങ്ങി, യാത്ര ദുസ്സഹമാവുന്നേരം, കാണെക്കാണെ കോടമഞ്ഞു മാഞ്ഞുവരുമ്പോള്‍ പാതയിലും വശങ്ങളിലും പലായനത്തിനിടെ കൊല ചെയ്യപ്പെട്ടവരുടെ ശവശരീരങ്ങള്‍ ചിതറിക്കിടക്കുന്ന കാഴ്ച കരളലിയിക്കുന്നതു തന്നെ.

ആത്മ സം‌യമനത്തോടെ നിര്‍മ്മിച്ചതു കാരണം ഡോക്യു മെന്ററിയായി പാളിപ്പോവാതെ,
ഹോട്ടല്‍ റുവാണ്ട ഉദാത്തമായ കലാസൃഷ്ടിയായി നിലകൊള്ളുന്നു. ജെനസൈഡിന്റെ ഭീകരതയും, വയലന്‍സുമെല്ലാം നമ്മെ ഹോ ണ്ടു ചെയ്യു മെ ങ്കി ലും, സ്‌നേഹവും മാനവികതയുമാണു ഏതു പ്രതിബന്ധങ്ങള്‍ക്കു മീതെയും ഉയര്‍ന്നുനില്‍ക്കുകയെന്നു നാം മനസ്സിലാക്കും.


കൂടാതെ, കേരളത്തി ല്‍ ജനിച്ച തിലും
ജീവിക്കാന്‍ സാധിക്കുന്നതിലും ഒന്നു ഊറ്റംകൊള്ളുകയും ആവാം.

Wednesday, August 13, 2008

'എ ടച്ച് ഓഫ് സ്പൈസ് '



തുര്‍ക്കിയും ഗ്രീസും അടുത്തടുത്ത രാജ്യങ്ങളാണ്‌. രാജ്യങ്ങള്‍ തമ്മില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ കച്ചവടക്കാരെ പരസ്പരം നാടു കടത്തുകയാണു പതിവു രീതി. അങ്ങനെ നാടുകടത്തപ്പെട്ട ഒരു കുട്ടി മൂന്നു പതിറ്റാണ്ടുകള്‍ കഴിഞ്ഞു ഇസ്താന്‍ബൂളിലേക്കു തിരിച്ചു വരുന്നതും, അവന്റെ ഓര്‍മ്മകളും പ്രണയവും രാഷ്ട്രീയവും ജീവിതവുമെല്ലാം കറിക്കൂ ട്ടു ക ളി ലൂ ടെ യും രുചിയു ത്സ വങ്ങ ളി ലൂ ടെ യും പറഞ്ഞു പോകുന്ന രീതിയിലാണ്‌ ഈ ഗ്രീക്ക് സിനിമ.

തന്റെ പലചരക്കു കടയിലുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ കറിക്കൂട്ടുക ള്‍ മാത്രമല്ല, ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ കൂടി സഹായകരമാകുന്നവയാണെന്നാണ്‌ മുത്തച്ഛന്റെ ഫിലോസഫി. ജിയോഗ്രാഫിയും ആസ്ട്രോണമിയുമെല്ലാം ഫാനിസ് എന്ന കുട്ടി പഠിക്കുന്നത് അവയിലൂടെയാണ്‌. സൈമെ എന്ന തുര്‍ക്കി പെണ്‍കുട്ടിയുമായി അവന്‍ ഇഷ്ടത്തിലാവുന്നതും ആ കടയുടെ തട്ടിന്‍പുറത്തു വച്ചായിരുന്നു.

സന്തോഷഭരിതമായ ദിനങ്ങളു ടെ ഓര്‍മ്മകളെല്ലാം തന്നെ കുടുംബത്തില്‍ നടക്കുന്ന ഒത്തു ചേര ലു ക ളു ടേ തും അതൊടൊപ്പമുള്ള വിരുന്നുകളു ടെ രുചി ഭേദ ങ്ങ ളു ടേ തു മാ യി രി ക്കും.

പക്ഷേ മാറിയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ മുത്തച്ഛനെ തനിയെ വിട്ട് ഫാനിസിനും‍ കുടുംബത്തിനൊപ്പം ഗ്രീസിലേക്കു താമസം മാറേണ്ടി വരികയാണു്‌. ഒരിക്കലും സ്വന്തമെന്നു തോന്നാത്തൊരു നാട്ടില്‍ ചെന്നു പെട്ട ഫാനിസ് അടുക്കളയിലൂടെയും പാചകക്കു റി പ്പു കളിലൂ ടെയുമായി തന്റെ ഓര്‍മ്മകളിലൂടെ സഞ്ചാരം നടത്തുകയാണു്‌ ചെയ്യുക. വിഷാദരോഗവും മറ്റു മൊ ക്കെ യാ ണു കുട്ടി ക്കെ ന്നാണ്‌ അവന്റെ അമ്മ സംശയിക്കുന്നത്. നാടു വിടാനൊരുമ്പെട്ട്‌ ട്രെയിനില്‍ക്കയറിയെങ്കിലും ഉറങ്ങിപ്പോയതുകാരണം പിടിയിലാവുന്നതും വേശ്യാലയത്തിലെ അടുക്കളയില്‍ വച്ച് ബോയ് സ്കൗട്ടിനെ കണ്ടെത്തുന്നതും പ്രെഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അമ്മായിയുടെ പാര്‍ക്കി ന്‍സോണിസം ഭേദപ്പെടുന്നതും പിന്നീടത് മിക്സി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ തിരിയെ വരുന്നതുമെല്ലാം രസകരമായ സംഭവങ്ങളാണു്‌.

പിന്നീട് പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനായി മാറിയെങ്കിലും തന്റെ പാചകവൈഭവം ഫാനിസ് കാത്തുസൂക്ഷിക്കുന്നുണ്ട്.

രാഷ്ട്രീയമായതുകൊണ്ട്, സ്ഥിതികള്‍ മാറിക്കഴിഞ്ഞ് രാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ച മാറിയെങ്കിലും മുത്തച്ഛന്‍ ഫാനിസിനെ കാണാന്‍ വരുമെന്നു പറയുന്നതല്ലാതെ ഓരോ തവണയും യാത്ര മാറ്റിവെക്ക പ്പെടുകയാണു്‌. കത്തുകളും, ഡോക്ടര്‍മാരെ കാണിച്ച് സെക്കന്‍ഡ് ഒപ്പീനിയനെടുക്കാന്‍ വേണ്ടി, തന്റെ എക്സ് റേകളും അയച്ചു കൊടുക്കു മെന്നതല്ലാതെ അദ്ദേഹം വരുന്നതേയില്ല. അസുഖം മൂര്‍ച്ഛിച്ച മുത്തച്ഛ‍നെ കാണാന്‍ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ചെല്ലുന്ന ഫാനിസ്, വിവാഹിതയായ തന്റെ കളിക്കൂ ട്ടു കാരിയെ കാണുന്നു. ഒടുവില്‍, പൊളിറ്റിക്സ് തങ്ങ ളൂടെ ജീവിതത്തെ എത്ര മേല്‍ കീഴ്മേല്‍ മറിച്ചു കളഞ്ഞുവെന്നോര്‍ത്ത്, തങ്ങളു ടെ ജീവിതത്തില്‍ മാത്രം ഒരു നുള്ള് ഉപ്പ് വിതറാന്‍ മറന്നുപോയതില്‍ വിഷണ്ണരായി, പര‍സ്പരം അകന്നു പോവുകയാണ്‌ രണ്ടുപേരും.

കഥ ചുരുക്കിപ്പറഞ്ഞാല്‍ അതിന്റെ കഥ കഴിയുമെന്ന് അറിയാഞ്ഞിട്ടല്ല, വലിച്ച്‌ ‌ വാ രി എഴുതിയാല്‍ കാക്ക പോലും തിരിഞ്ഞു നോക്കില്ലെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടു മാത്രമാണ്‌ ഈ സാഹസത്തിനു മുതിര്‍ന്നത്.


ഇനി എനിക്കിഷ്ടം തോന്നിയ ചില ഡയലോഗുകള്‍ :

"Both food and life require salt in order to be tastier."

"In life, there are two kinds of travelers. Those who look in the map are leaving, and those who look in the mirror are coming home."

"Never tell a woman the stars she see don't exist. Talk to me about something invisible."

"Why didn't you come back all these years?
I was afraid. Of the moment of of having to leave again."

"Old wounds are sneaky. They have a life of their own. Are you still in love with her?"

"Don't look back Saime, on train platforms we look back, and that image remains as a promise.."


സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ രണ്ടു ആശകള്‍ :
ഒന്ന്: ഇസ്താംബൂള്‍ കാണണം.
രണ്ട്: എന്റെ സൈമെയെ ഉടനേ കണ്ടെത്തണം.